ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.
ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.
അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.
ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്.
കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ വാങ്കെഡെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടയണമെന്നും സെഷന്‍ കോടതിയോട് അവശ്യപ്പെട്ടു. ഈ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. അതോടൊപ്പം, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സെയ ലിന്‍റെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന അപേക്ഷയും കോടതി തള്ളി. കോടതി നടപടിയും സമീര്‍ വാങ്കഡെക്ക് തിരിച്ചടിയായിരിക്കുകയാണ്.
ബൈജൂസ് ആപ്പിന്‍റെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്‍റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്‍റെ ബ്രാൻഡ് നിലനിർത്താൻ